ശ്രീനഗർ : ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന് കോൺഗ്രസിൽ നിന്ന് രാജി വച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. 370-ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 370-ാ ം വകുപ്പിന്റെ പേരിൽ കാശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കാശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആസാദ് നിലപാട് വ്യക്തമാക്കിയത്.' രാഷ്ട്രീയ ചൂഷണം കൊണ്ടു മാത്രം കാശ്മീരിൽ ഇതിനകം കൊല്ലപ്പെട്ടത് ഒരു ലക്ഷത്തിലേറെ പേരാണ്. അനാഥരാക്കപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം കുട്ടികളും. തെറ്റിദ്ധരിപ്പിച്ചും ചൂഷണം ചെയ്തും ഞാൻ ആരോടും വോട്ടു ചോദിക്കില്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചാൽ പോലും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാമ്രേ ഞാൻ പറയൂ. തന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശ്മീരിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഒരുമിച്ച് നില്‍ക്കാനും പ്രത്യേക പദവി തിരിച്ച് പിടിക്കാൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് തീരുമാനത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആസാദിന്റെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |