ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിത ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മീഡിയ സംപ്രേഷണാവകാശ മൂല്യത്തിൽ ഇംഗ്ളീഷ് പ്രീമിയർ ലീഗ് (ഇ.പി.എൽ) ഫുട്‌ബാൾ ടൂർണമെന്റിനെയും കടത്തിവെട്ടി അതിവേഗം മുന്നേറുന്നു. ഐ.പി.എൽ നിലവിൽ വന്നിട്ട് 15 വർഷമായി. ഇതിനിടെ മീഡിയ റൈറ്റ്‌സ് വരുമാനത്തിലുണ്ടായ വാർഷിക വളർച്ചാനിരക്ക് (സി.എ.ജി.ആർ) 18 ശതമാനമാണ്.
1993ൽ നിലവിൽ വന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2023 വരെയുള്ള 30 വർഷക്കാലത്തിനിടെ രേഖപ്പെടുത്തിയ വളർച്ചാനിരക്ക് 15 ശതമാനം മാത്രം. അമേരിക്കയിലെ പ്രസിദ്ധമായ നാഷണൽ ഫുട്‌ബാൾ ലീഗ് (എൻ.എഫ്.എൽ) 1990 മുതൽ 2023 വരെയുള്ള വർഷങ്ങളിലായി രേഖപ്പെടുത്തിയ സി.എ.ജി.ആർ 10 ശതമാനമാണ്.
2023 മുതൽ 2027 വരെയുള്ള സംപ്രേഷണാവകാശം ഐ.പി.എൽ വിറ്റത് 620 കോടി ഡോളറിനാണ്. ഫുട്ബാളുമായി താരതമ്യം ചെയ്‌താൽ കുറച്ചുരാജ്യങ്ങളിൽ മാത്രമാണ് ക്രിക്കറ്റിനും ഐ.പി.എല്ലിനും പ്രേക്ഷകരുള്ളത്. എന്നാൽ, ഓരോ വർഷവും ക്രിക്കറ്റ് കൂടുതൽ രാജ്യങ്ങളിൽ പ്രചാരം നേടുന്നത് ഐ.പി.എല്ലിനും നേട്ടമാകുമെന്ന് കരുതപ്പെടുന്നു.
ലോകത്ത് മൊത്തം ക്രിക്കറ്റ് മത്സരങ്ങളിലെ പരസ്യവരുമാനം വിലയിരുത്തിയാൽ 60 ശതമാനവും ഐ.പി.എല്ലിലാണ്. എന്നാൽ, മൊത്തം കായികയിനങ്ങൾ കണക്കിലെടുത്താൽ പരസ്യങ്ങളിൽ ക്രിക്കറ്റിന്റെ വിഹിതം മൂന്നുശതമാനം മാത്രമാണ്. ഇത് അമേരിക്കയിലെ കോളേജ് കായിക മത്സരങ്ങളുടേതിനേക്കാൾ കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |