മേപ്പാടി: ചെമ്പോത്തറ കോട്ടത്തറ വയലിലെ വീട്ടിൽ ചില്ലറ വില്പനക്കായി സൂക്ഷിച്ച ആറ് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിത്തുകാട് പിച്ചംകുന്നശ്ശേരി നാസിക് (26), കോട്ടത്തറ വയൽ വിപിൻ ( മണി )(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധന നടത്തുന്നതിനിടെ പൊലീസിന് നേരെ പ്രതികളിലൊരാളായ വിപിൻ പെപ്പർ സ്‌പ്രേ പ്രയോഗിച്ചു. മേപ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിപിന് നേരെയാണ് പ്രതി അടിവസ്ത്രത്തിൽ ഒളിപ്പിച്ച കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. ആന്റി നർകോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മേപ്പാടി സി.ഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രപ്രദേശിലെ പാടേരൂരിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. ട്രെയിനിൽ എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിലാണ് വയനാട്ടിൽ എത്തിച്ചത്. സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതികളിൽ ഒരാളായ നാസിക്കിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഏതാനും കഞ്ചാവ് പൊതികൾ ലഭിച്ചു.
തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് മണിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച വിവരം പറയുന്നത്. തുടർന്നാണ് പോലീസ് പരിശോധന നടത്തുന്നത്. നാസിക് മുൻപും കഞ്ചാവ് കേസിൽ
പിടിയിലായിട്ടുള്ള ആളാണ്. അമ്പലവയൽ, കൽപ്പറ്റ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഓഫീസർമാരായ വിപിൻ, നൗഫൽ, മുജീബ്, പ്രശാന്ത്, ഗോവിന്ദൻകുട്ടി, വിമൽ കുമാർ, ശ്രീജിത്ത്, മജീദ്, സഹീർ അഹമ്മദ്, ഷാജഹാൻ, ഷാലു എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. വൈത്തിരി ലാൻഡ് റെക്കോർഡ്സ് തഹസിൽദാർ ടോമിച്ചൻ ആന്റണി പ്രതിയുടെ ദേഹ പരിശോധനയ്ക്കായി ഹാജരായി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പിടിയിലായ നാസിക്, വിപിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |