ക്യൂൻസ്ലാൻഡ്: മികച്ച ബാറ്റ്സ്മാൻ ആണെങ്കിലും പന്തുചുരണ്ടൽ വിവാദത്തിന്റെ നാണക്കേട് ഇപ്പോഴും പിന്തുടരുന്ന ആസ്ട്രേലിയൻ താരമാണ് സ്റ്റീവ് സ്മിത്ത്. രണ്ട് വർഷമായി സെഞ്ചുറി രഹിത ഇന്നിംഗ്സുകൾ മാത്രമുണ്ടായിരുന്ന താരം ന്യൂസിലാന്റുമായി ഞായറാഴ്ച നടന്ന ഏകദിന മത്സരത്തിൽ സെഞ്ചുറി നേട്ടം കൈവരിച്ചിരുന്നു. 131 പന്തിൽ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 105 റൺസ് അടിച്ചെടുത്ത സ്റ്റീവ് സ്മിത്ത് ടീമിനെ 267 എന്ന സുരക്ഷിത സ്കോറിൽ എത്തിക്കുകയും ചെയ്തു. എന്നാൽ സെഞ്ചുറി നേട്ടത്തിനെക്കാൾ താരം നേടിയ ഒരു സിക്സറാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ സംസാര വിഷയമായിരിക്കുന്നത്. മത്സരത്തിന്റെ 38-ാം ഓവറിൽ ന്യൂസിലാന്റിന്റെ ജിമ്മി നീഷാം എറിഞ്ഞ പന്തിൽ സ്റ്റീവ് സ്മിത്ത് സിക്സർ നേടിയിരുന്നു. എന്നാൽ അതൊരു നോബോൾ ആകാനുള്ള സാധ്യതമുൻകൂട്ടി കണ്ടാണ് താരം ബോൾ ബൗണ്ടറിയ്ക്ക് പുറത്തേയ്ക്ക് പറത്തിയത്.
ഗ്രൗണ്ടിലെ 30 യാർഡ് സർക്കിളിന് പുറത്ത് പവർപ്ലേയിൽ അനുവദനീയമായതിനേക്കാൾ കൂടുതൽ ഫീൽഡർമാരുള്ളത് ശ്രദ്ധയിൽപ്പെട്ട സ്നിത്ത് അത് സിക്സർ നേടിയതിന് ശേഷം അമ്പയറിനോട് സൂചിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ട്വിറ്റർ വഴി പ്രചരിച്ചതോടെ ആരാധകർ താരത്തിന്റെ നിരീക്ഷണ പാടവവും തന്ത്രപരമായ നീക്കത്തിനെയും അനുമോദിച്ച് രംഗത്തെത്തി.
The game awareness of Steve Smith is just extraordinary.pic.twitter.com/GE4eyIuhtB
— Johns. (@CricCrazyJohns) September 11, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |