#വാങ്ങുന്നത് 600 ഡീസൽ ബസും, 179 ഇലക്ട്രിക് ബസും;
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ക്ലാസ് ബസ് സർവീസുകൾ അടുത്ത വർഷം ആദ്യത്തോടെ പുത്തനാകും. ഇതിന് കിഫ്ബി വായ്പയായി 814 കോടി രൂപ അനുവദിക്കും.. ആദ്യ ഘട്ടമായി ലഭിച്ച 359 കോടി രൂപ ഉപയോഗിച്ച് 600 ഡീസൽ ബസുകളും 179 ഇലക്ട്രിക് ബസുകളും വാങ്ങാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. കോർപറേഷന്റെ ചരിത്രത്തിൽ ഇത്രത്തോളം തുക മുടക്കി ബസുകൾ വാങ്ങുന്നത് ഇതാദ്യം..
ഡീസൽ ബസുകൾക്കുള്ള ടെൻഡറിൽ അശോക് ലൈലാൻഡ് കമ്പനിയാണ് വിജയിച്ചത്. പക്ഷെ, അവസാനം ബസ് വാങ്ങിയതിനെ അപേക്ഷിച്ച് 3.5 ലക്ഷം രൂപ കൂടുതൽ വേണമെന്ന ലൈലാൻഡിന്റെ ആവശ്യം കെ.എസ്.ആർ.ടി.സി അംഗീകരിച്ചിട്ടില്ല. വില കുറയ്ക്കുന്നതിൽ കമ്പനിയുമായി ധാരണയിലെത്തിയാൽ അടുത്ത മാസം പുതിയ ബസുകളെത്തും. ബോഡിയോടെയാണ് ബസുകൾ വാങ്ങുന്നത്. അഞ്ച് വർഷത്തെ
അറ്റക്കുറ്റപ്പണി ഉൾപ്പെടെ കമ്പനി ത ചെയ്യണം.
പുതിയ ബസുകൾ അഞ്ചു വർഷത്തെ ദീർഘദൂര സർവീസിനു ശേഷം ഓർഡിനറി സർവീസിന് ഉപയോഗിക്കണമെന്നാണ് മോട്ടോർ വാഹന നിയമം . എന്നാൽ, അഞ്ചു വർഷ കാലവധിയായ ബസുകളുടെ ആയുസ് ആദ്യം സർക്കാർ രണ്ട് വർഷത്തേക്കും,പിന്നീട് രണ്ട് വർഷം കൂടിയും നീട്ടിനൽകി. 1800 സൂപ്പർക്ലാസ് ബസുകളിൽ 9 വർഷം ആയുസ് നീട്ടി നൽകിയത് 1433 ബസുകൾക്കാണ്. ഇതിൽ 250 ബസുകളുടെ
കാലാവധി വരുന്ന മാർച്ചിൽ അവസാനിക്കും. ശേഷിക്കുന്ന 1,183 എണ്ണത്തിന്റേത് 2024 മാർച്ചിലും .
കെ.എസ്.ആർ.ടി.സിക്ക്
ഓർഡിനറി ഒൺലി
സ്വിഫ്ടിന്റെ പേരിലാണ് പുതിയ ബസുകൾ വാങ്ങുന്നത്. കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ വായ്പ അസാദ്ധ്യമായതിനാലാണ് കിഫ്ബി വായ്പയ്ക്ക് വേണ്ടി സ്വിഫ്ട് കമ്പനി രൂപീകരിച്ചത്. പുതിയ ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നതും സ്വിഫ്ടിലെ ജീവനക്കാരായിരിക്കും.ദീർഘദൂര സർവീസിലെ ജീവനക്കാരെ ഓർഡിനറി ബസുകളിലേക്ക് മാറ്റും.
''സി.എൻ.ജി ബസുകൾ വാങ്ങാൻ ആദ്യം ആലോചിച്ചിരുന്നു. അത് പ്രയോഗികമല്ലാത്തതുകൊണ്ടാണ് ഡീസൽ ബസുകൾ കൂടുതൽ വാങ്ങുന്നത്''
- ആന്റണി രാജു,
ഗതാഗതമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |