കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനികളായ പി. ഗോപിനാഥൻ നായർ, കെ.ഇ.മാമ്മൻ എന്നിവരുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ വിസമ്മതിക്കുകയും അവരെ അവഹേളിക്കുകയും ചെയ്ത രാഹുൽഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാലുമണിക്കൂറിലധികമാണ് സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കളും മറ്റുള്ളവരും രാഹുൽഗാന്ധിയെ കാത്തുനിന്നത്. സമീപത്തുകൂടി പോയിട്ടും തിരിഞ്ഞു നോക്കാൻ തയ്യാറായില്ല. കേരളത്തെയും മലയാളികളെയും അപമാനിക്കുന്ന സമീപനമാണ് രാഹുൽഗാന്ധിയിൽ നിന്നുണ്ടായത്. കെ- റെയിൽ കർണാടകയിലേക്ക് നീട്ടുമെന്നത് സർക്കാരിന്റെ മറ്റൊരു പി.ആർ വർക്ക് മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |