SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 PM IST

പണ്ടൊക്കെ ഓണത്തിനൊക്കെയായിരുന്നു നോൺ കിട്ടുക, ടിപിയുണ്ടായിരുന്നപ്പോൾ രാവിലെ പോയി ചിക്കനൊക്കെ വാങ്ങിക്കുമായിരുന്നെന്ന് രമ; ഓണ വിശേഷങ്ങളുമായി എം എൽ എമാർ

ഓണവിശേഷങ്ങൾ പങ്കുവച്ച് വനിതാ എം എൽ എമാർ. വടകര എം എൽ എ കെ കെ രമ, കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല, പാലക്കാട് കൊങ്ങാട് എം എൽ എ ശാന്തകുമാരി, വൈക്കം എം എൽ എ സി കെ ആശ, കായംകുളം എം എൽ എ അഡ്വ യു പ്രതിഭ, ചടയമംഗലം എം എൽ എയും മന്ത്രിയുമായ ചിഞ്ചുറാണി എന്നിവരാണ് കൗമുദി ടിവിയിലൂടെ വിശേഷങ്ങൾ പങ്കുവച്ചത്.

onam-

'ഞാൻ കൊല്ലത്ത് തന്നെയാണ് ജനിച്ചുവളർന്നത്. അത്തം മുതൽ അവിടെ നല്ല തിരക്കാണ് . കുട്ടിക്കാലത്തൊക്കെ ബന്ധുക്കളൊക്കെ നേരത്തെ എത്തും. ഊഞ്ഞാലാടൽ. തുമ്പികളി അങ്ങനെ എല്ലാ കളിയുമുണ്ട്. എല്ലാവരും ഒന്നിച്ചുണ്ണും. ഭയങ്കര സന്തോഷമാണ്. ആ ഒരു ഓണം ഇക്കാലത്ത് ഇല്ല.'- ചിഞ്ചുറാണി പറഞ്ഞു.


'വടകരയിൽ വിശേഷ ദിവസങ്ങളിലൊക്കെ നോൺ ആയിരിക്കും. ടി പിയുള്ള സമയത്ത് രാവിലെ ചിക്കനും മീനും വാങ്ങിക്കാൻ പോകും. ആ ദിവസങ്ങളിൽ അദ്ദേഹം തന്നെയാണ് എല്ലാം ഉണ്ടാക്കുക. കുറേ ആളുകൾ വരും. പണ്ടൊക്കെ ഇതുപോലുള്ള ആഘോഷങ്ങൾ വരാൻ കാത്തിരിക്കും. കാരണം ആ ദിവസങ്ങളിലാണ് നോണൊക്കെ കിട്ടുക. എന്നെ സംബന്ധിടത്തോളം ഇപ്പോൾ ഓണം അല്ലെങ്കിൽ ആഘോഷമെന്ന് പറയുന്നതൊന്നും വലുതായിട്ടില്ല.'- കെ കെ രമ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMEN MLAS, ONAM 2022
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.