SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.03 PM IST

ഈ വർഷം തെരുവുനായയുടെ കടിയേറ്റത് 14574 പേർക്ക്.

dog

കോട്ടയം. സംസ്ഥാനത്ത് അനുദിനം വർദ്ധിക്കുന്ന തെരുവുനായ ആക്രമണത്തിൽ കോട്ടയവും പിന്നിലല്ല. ഈ വർഷം ജൂലായ് വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ 14574 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കൂടുതൽ പേർ ചികിത്സ തേടിയത്. 5966 പേർ. ഏറ്റവും കുറവ് വെള്ളൂർ പി.എച്ച്.സിയിലാണ്. മൂന്ന് പേർ.

ജില്ലാ ജനറൽ ആശുപത്രിയിൽ 1763 പേരും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ 148 പേരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 1269 പേരുമാണ് ചികിത്സ തേടിയത്. പാല: 971, കുറവിലങ്ങാട് : 566, സി.എച്ച്.സി എരുമേലി : 287, തലയോലപ്പറമ്പ് :261, ഇടയിരിക്കപ്പുഴ: 231, സചിവോത്തമപുരം : 198, കുമരകം: 195, ഉഴവൂർ: 187, ഉള്ളനാട്: 118, കൂടല്ലൂർ: 115, പൈക: 107, രാമപുരം : 96, തോട്ടയ്ക്കാട് : 88, കൂട്ടിയ്ക്കൽ: 19, എഫ്.എച്ച്.സി മുണ്ടക്കയം: 187, പാറമ്പുഴ :139, കടപ്ലാമറ്റം : 24, പി.എച്ച്.സി അതിരമ്പുഴ :173, വാകത്താനം: 86, മരങ്ങാട്ടുപള്ളി :39 എന്നിങ്ങനെയാണ് കണക്ക്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്പോൾ കടിയേറ്റവരുടെ എണ്ണം ഇതിലും വളരെ മുകളിലാണ്. ഈ കാലയളവിൽ ജില്ലയിൽ പേവിഷബാധയേറ്റ് ഒരാൾ മരിക്കുകയും ചെയ്തു. ആസാം സ്വദേശിയായ ബറുവ.

നഗര,ഗ്രാമ വ്യത്യാസമില്ലാതെയാണ് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നത്. വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് നിത്യസംഭവമായി. പാമ്പാടി, കടുത്തുരുത്തി മേഖലയിൽ തെരുവ്‌ നായയുടെ കടിയേറ്റ് പോത്ത്, ആട് എന്നിവയും ചത്തിരുന്നു. ആൾപാർപ്പില്ലാത്ത സ്ഥലം, ബസ് സ്റ്റാൻഡ് പരിസരം, ഇടറോഡുകൾ തുടങ്ങിയ ഇടങ്ങളെല്ലാം നായകളുടെ വിഹാരകേന്ദ്രമാണ്. പ്രഭാതസവാരിയ്ക്കിറങ്ങുന്നവരുടെയും ജോലിയ്ക്കായി പോകുന്നവരുടെയും പിന്നാലെ നായകൾ ഓടുന്നതും പതിവാണ്. നിരത്തിലേയ്ക്ക് ഇറങ്ങുന്നവർ ഏത് നിമിഷവും നായയുടെ കടിയേൽക്കുമെന്ന ഭീതിയിലാണ്.

ഡി.എം.ഒ പറയുന്നു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപന അധികൃതർ തുടങ്ങിയവരുടെ യോഗം നടന്നിരുന്നു. ഇതേതുടർന്ന്, കോടിമതയിലെ സെന്റർ തുറക്കാനുള്ള അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, THERUVU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.