താഷ്‌കന്റ്: ഷാങ്ഹായ് സഹകരണ ഉച്ചകോടി 15, 16 തീയതികളിൽ ഉസ്ബക്കിസ്ഥാനിലെ ചരിത്രനഗരമായ സമർകന്ദിൽ നടക്കും.
എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ശൗവ്കത് മിർസ്വോയവ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ടൊകായേവ്, കിർഗിസ്ഥാൻ പ്രസിഡന്റ് സാദിർ ജപാറോവ്, താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമാമലി റഹ്മാൻ എന്നിവർ പങ്കെടുക്കും.
പുറമെ പ്രത്യേക ക്ഷണിതാക്കളായി തുർക്കിയ പ്രസിഡന്റ് റെജബ് തയ്യിബ് എർദോഗൻ, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, അർമീനിയ പ്രധാനമന്ത്രി നികോൽ പഷിൻയാൻ, തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് സെർദർ ബെർദി മുഹമ്മദോവ് എന്നിവരും നിരീക്ഷകരായി ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, മംഗോളിയൻ പ്രസിഡന്റ് ഉക്‌നാഗിൻ ഖുറെൽസുഖ് എന്നിവരും പങ്കെടുക്കും.
ലോകത്തിലെ 40 ശതമാനം ജനസംഖ്യയും 30 ശതമാനത്തിലേറെ ജി.ഡി.പിയും ഉൾക്കൊള്ളുന്ന എട്ട് രാജ്യങ്ങളാണ് കൂട്ടായ്‌മയിലുള്ളത്. സാമ്പത്തിക, സുരക്ഷാ, പാരിസ്ഥിതിക മേഖലയിലെ സഹകരണം ലക്ഷ്യമാക്കി ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ 2001 ജൂൺ 15ന് ചൈനയിലെ ഷാങ്ഹായിയിൽ യോഗം ചേർന്ന് പുതിയ കൂട്ടായ്മ രൂപീകരിക്കുകയും 2017 ജൂണിൽ ഇന്ത്യയെയും പാകിസ്ഥാനെയും കൂടി ഉൾപ്പെടുത്തുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |