ഒഡീഷ: ഒഡീഷയിലെ ഗജപതി ജില്ലയിൽ പൊലീസ് സ്റ്റേഷനിലേക്ക് നടന്ന ആൾക്കൂട്ടാക്രമണത്തിൽ എട്ട് പൊലീസുകാർക്ക് പരിക്കേറ്റു. കഞ്ചാവ് കടത്തു കേസിൽ പ്രദേശ വാസിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തതിനെത്തുടർന്ന് 200 പേരടങ്ങുന്ന സംഘം ഇന്നലെ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കടന്നത്.
പരിക്കേറ്റ രണ്ടു പേരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗേറ്റ് തകർത്ത് അകത്തുകടന്ന ആയുധധാരികളായ ജനക്കൂട്ടം സ്റ്റേഷൻ കൊള്ളയടിച്ചെന്നും പൊലീസ് പറഞ്ഞു. വ്യാജ കേസുണ്ടാക്കിയാണ് ഝർണാപുർ ഗ്രാമത്തിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തെന്നാണ് സ്ത്രീകളുൾപ്പെടുന്ന പ്രക്ഷോഭകരുടെ ആരോപണം. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |