ന്യൂഡൽഹി: രാജകുടുംബത്തിന്റെ പിന്തുടർച്ചക്കാരനെന്ന് അവകാശപ്പെട്ട് തെക്കൻ ഡൽഹിക്കുമേൽ അവകാശവാദം ഉന്നയിച്ചയാൾക്കെതിരെ പിഴ ചുമത്തണമെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കോടതിയോടാവശ്യപ്പെട്ടു. പ്രശസ്തി മാത്രമാണ് ഹർജിക്കാരനായ കുൻവർ മഹേന്ദർ ധവാജ് പ്രസാദ് സിംഗിന്റെ ലക്ഷ്യമെന്നും വാദത്തിനായി തങ്ങളുടെ സമയം പാഴാക്കിയെന്നും ആർക്കിയോളജിക്കൽ സർവെ ഒഫ് ചൂണ്ടിക്കാട്ടി.
കുത്തബ്മിനാർ സമുച്ചയത്തിലെ ഖുവത്- ഉൾ-ഇസ്ലാം പള്ളിയിലെ 27 ഹിന്ദു ജൈന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് അനുവദിക്കണമെന്ന ഹർജിയിലാണ് കുൻവർ മഹേന്ദർ ധവാജ് പ്രസാദ് സിംഗ് തെക്കൻ ഡൽഹിക്ക് മേൽ അവകാശ വാദം ഉന്നയിച്ചത്. ഹർജിയിൽ 17ന് അഡിഷണൽ ജില്ലാ ജഡ്ജി ദിനേശ് കുമാർ ഉത്തരവ് പുറപ്പെടുവിക്കും. ഉത്തർപ്രദേശിലെ അലിഗഡിൽ ജാട്ട് സമുദായക്കാരായ ബെസ്വാൻ കുടുംബ നാഥനായ തനിക്ക് ഭൂമിയെങ്കിലും തിരിച്ചു തരണമെന്നും സ്വത്തുക്കൾ ഏറ്റെടുത്തതിനെതിരായ ഹർജി നിലനിൽക്കുന്നുണ്ടെന്നും കുൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |