സമീപകാലങ്ങളിൽ വെച്ച് തെരുവുനായ് ശല്യം കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണ്. കുട്ടികളും വയോധികരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമടക്കം ദിനംപ്രതി തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്നും വിഷയത്തിൽ ഇത് വരെ പലപ്രദമായ നടപടികളുണ്ടാകാത്തിനാൽ പലയിടങ്ങളിലും വിഷം കഴിച്ച് മരിച്ച നിലയിൽ തെരുവുനായ്ക്കളെ കണ്ടെത്തുകയുണ്ടായി. എന്നാൽ ഇത്തരം രീതികളിലൂടെ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനെതിരെ മൃഗസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം അതിരൂക്ഷമായി തന്നെ തുടരവെ, വിഷയത്തിൽ പ്രതികരണവുമായി മലയാള സിനിമ താരം ഹരീഷ് പേരടി രംഗത്തെത്തി.
പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ കേരളത്തിൽ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു, വന്ധ്യംകരണത്തിന് പകരമായി പട്ടികളുടെ പല്ലും നഖവും പറിച്ച് കളയുന്നതാണ് നല്ലത്, അല്ലെങ്കിൽ ലൈഫ് പദ്ധതിയിൽ പെടുത്തി എല്ലാവർക്കും കാറ് വാങ്ങികൊടുക്കുക. തന്റെ ഫേസ്ബുക്ക് കുറിപ്പിൽ മൃഗസ്നേഹികളെയും സർക്കാരിനെയും വിമർശിച്ച് കൊണ്ട് ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്
പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ ...പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു...കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രിമിനൽ കുറ്റം തന്നെയാണ്...പിന്നെ വന്ധ്യംകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ് (നിയമം അനുവദിക്കുമെങ്കിൽ) അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾ) കൊടുത്ത് വളർത്തുകയെന്നതാണ്..അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക...കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത..മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |