കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിൽ പേവിഷബാധയേറ്റ ഇരട്ടക്കുളങ്ങരയിലെ ഞാലിൽ ഹൗസിൽ ഇ അരവിന്ദാക്ഷന്റെ പശുവിനെ ദയാവധത്തിന് വിധേയമാക്കി. രണ്ടാഴ്ച മുമ്പ് പശുവിന്റെ കാലിന് മുറിവേറ്റതിനാൽ വെറ്റിനറി ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച്ച മുതൽ പശു അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. പിന്നീട് അക്രമ സ്വഭാവം കാട്ടിത്തുടങ്ങിയതോടെയാണ് വെറ്റിനറി ഡോക്ടർമാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് ദയാവധം തീരുമാനിച്ചത്.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലോ സമീപത്തോ അടുത്ത കാലത്തൊന്നും തന്നെ പേവിഷബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതെ തുടർന്ന് ആശങ്കയിലായിരിക്കയാണ് പ്രദേശത്തെ ജനങ്ങൾ. ചിറ്റാരിപ്പറമ്പ് വെറ്റിനറി ഡോക്ടർ ആൽബിൻ വ്യാസ്, മലബാർ റാബിസ് രോഗനിർണയ ലബോറട്ടറിയിലെ ഡോക്ടർ എ.ആർ.രഞ്ജിനി എന്നീവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലാബ് ടെക്നീഷ്യൻ പി.രവീന്ദ്രൻ,പി.വി.വിജയൻ,ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് അംഗങ്ങളായ കെ.വി. ശ്രീധരൻ,പി.ബിന്ദു, പി.എം.രാമചന്ദ്രൻ, എ.ലീന തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. പശുവുമായി അടുത്ത് ഇടപഴകിയ വീട്ടുടടമ അരവിന്ദാക്ഷനും അയൽവാസികളായ ഏതാനും പേരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |