കട്ടപ്പന: ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ടുപൊളിച്ച് മദ്യം മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി. കരുണാപുരം ചെന്നാക്കുളം കല്ലോലിയിൽ ബിജുവെന്ന് വിളിക്കുന്ന റോയ് (36), അന്യാർതൊളു കൊല്ലംപറമ്പിൽ സജി കെ.എസ് (48) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 26നാണ് ഇവർ മുണ്ടക്കയത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി 11 ലിറ്റർ മദ്യം മോഷ്ടിച്ചത്. പ്രതികൾ ഇതിന് മുമ്പ് തൂക്കുപാലത്തും കുമളിയിലുമുള്ള ഔട്ട്‌ലെറ്റുകളിൽ മോഷണശ്രമം നടത്തിയിരുന്നു. പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച നടത്തിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഴുകുംവയലിലുള്ല പരിചയക്കാരന്റെ വീട്ടിൽ നിന്ന് പ്രതികൾ പിടിയിലാവുകയായിരുന്നു. എസ്.ഐ സജിമോൻ ജോസഫ്, എസ്.സി.പി.ഒമാരായ സിനോജ് പി.ജെ, ടോണി ജോൺ, സി.പി.ഒ അനീഷ് വി.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ മറ്റു ജില്ലകളിൽ ചെയ്തിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. പ്രതികളെ കുമളി പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |