ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ രാജ്ഞിയുമായി ബന്ധപ്പെട്ട് ചില അസ്വാഭാവിക സംഭവങ്ങൾ ശ്രദ്ധനേടിയിരുന്നു. ഇംഗ്ളണ്ടിലെ ടെൽഫോർഡിൽ രാജ്ഞിയുടെ മരണം പ്രഖ്യാപിച്ച് തൊട്ടുപിന്നാലെ ആകാശത്ത് രാജ്ഞിയുടെ രൂപസാദൃശ്യമുള്ള മേഘം പ്രത്യക്ഷപ്പെട്ടതായുള്ള വാർത്തകൾ ഏറെ ചർച്ചയായി. ഇപ്പോഴിതാ രാജ്ഞിയുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന വെസ്റ്റ്‌മിൻസ്റ്റർ കൊട്ടാരത്തിൽ നിന്ന് മറ്റൊരു വാർത്ത കൂടിയെത്തുകയാണ്.
രാജ്ഞിയുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന പെട്ടിയ്ക്ക് സമീപത്തായി കാവൽ നിന്നിരുന്ന അംഗരക്ഷകൻ കാൽവഴുതി നിലത്ത് വീഴുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊട്ടാരത്തിനകത്ത് കാറ്റഫൽഖ് എന്ന് വിളിക്കപ്പെടുന്ന ഒരു പോഡിയത്തിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. യോമൻ വാർഡേഴ്‌സ് ഓഫ് ദി ടവർ ഓഫ് ലണ്ടൻ എന്ന പേരിലറിയുന്ന അംഗരക്ഷകർ പോഡിയത്തിന് ചുറ്റുമായി കാവൽ നിൽക്കും. പോഡിയത്തിൽ നിന്നിരുന്ന അംഗരക്ഷകരിലൊരാൾ കാൽവഴുതി വീഴുകയായിരുന്നു. ഇതുകണ്ട് അവിടെനിൽക്കുകയായിരുന്ന രണ്ട് അംഗരക്ഷകരും മറ്റൊരാളും ഓടിയെത്തി ഇയാളെ എഴുന്നേൽക്കാൻ സഹായിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
A royal guard at Queen Elizabeth II's coffin collapses inside of the chapel. pic.twitter.com/JI1MyfdtkV
— Alex Salvi (@alexsalvinews) September 14, 2022
സെപ്തംബർ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിൽവച്ചായിരുന്നു അന്ത്യം. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച ഭരണാധികാരിയായിരുന്നു എലിസബത്ത്. കിരീടധാരണത്തിന്റെ 70ാം വർഷത്തിലാണ് രാജ്ഞി വിടപറഞ്ഞത്. സെപ്തംബർ 19ന് ഇന്ത്യൻ സമയം രാവിലെ 11 വരെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. ശേഷം, വെസ്റ്റ്‌മിൻസ്റ്റർ ആബിയിൽ ഞായറാഴ്ചയാണ് സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |