പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജകൾക്കായി നവംബർ 16ന് നട തുറക്കും. തീർത്ഥാടനത്തിന് രണ്ടുമാസം ശേഷിക്കേ, ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞദിവസം ദേവസ്വം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വരുമാനം കുറഞ്ഞ് പ്രതിസന്ധിയിലായിരുന്നതിനാൽ നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് ഇത്തവണ ദേവസ്വം ബോർഡ് ചെയ്യുന്നത്. കുടിവെള്ളം, പ്രാഥമികാവശ്യങ്ങൾക്കുള്ള ക്രമീകരണം എന്നിവ മുൻകാലങ്ങളിലെപ്പോലെ തുടരും. കരാറുകാർക്ക് നൽകാനുള്ള 25 കോടിയുടെ ബാദ്ധ്യത വരുന്ന തീർത്ഥാടനം സുഗമമായി നടന്നാൽ ഒഴിവാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
യാത്ര കഠിനം
പ്രധാന ശബരിമല പാതകളിൽ റീ ടാറിംഗ് ഇത്തവണ മഴ മൂലം തടസപ്പെട്ടിരിക്കുന്നതിനാൽ തീർത്ഥാടകരുടെ യാത്ര കഠിനമാകും. റോഡുകളിലെ കുഴിയടയ്ക്കൽ മാത്രമാണ് പൊതുമരാമത്ത് ഏറ്റെടുത്തിട്ടുള്ളത്.
ദേവസ്വം ബോർഡ് ചെയ്യുന്നത്
ടോയ്ലറ്റുകൾ
(എല്ലാം മുൻ വർഷങ്ങളിലെപ്പോലെ)
പമ്പയിലും ശരണപാതകളിലും ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ സ്പോൺസർമാരെ തേടും.
ശരണപാതയിൽ
പമ്പ-നീലിമല-ശരംകുത്തി പാത കോൺക്രീറ്റ് പടികളും പൈപ്പ് നിർമ്മിക്കുന്ന ജോലികൾ തീർത്ഥാടന കാലത്തിന് മുൻപ് പൂർത്തിയാക്കും.
'' ദേവസ്വം ബോർഡിന്റെ സാമ്പത്തികസ്ഥിതി തൃപ്തികരമാണ്. പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നില്ല. തീർത്ഥാടനത്തിന് നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമാണ്.
കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |