തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 21 പേർ പേവിഷബാധയേറ്റ് മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 15 പേരും വാക്സിൻ എടുക്കാത്തവരാണെന്നും എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചിട്ടുണ്ട്. തെരുവ് നായകളെ കൊന്നൊടുക്കുന്നതു കൊണ്ട് പ്രശനങ്ഹൾ്ക് പിരാഹരമാകില്ല. സെപ്‌തംബർ പേ വിഷ പ്രതിരോധ മാസമായി ആചരിക്കുകയാണ്. സെപ്തംബർ 20 വരെ നീണ്ടു നിൽക്കുന്ന തീവ്രവാക്സിൻ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്സിനുകളുടെ നിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളർത്തുനായ രജിസ്ട്രേഷൻ നിർബന്ധമാക്കും. അപേക്ഷിച്ചാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മൂന്നുദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |