തഷ്കെന്റ്: അടുത്ത വർഷം നടക്കാൻ പോകുന്ന ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും. ഇന്ത്യയ്ക്ക് ചൈനയുടെ പൂർണ പിന്തുണയുണ്ടെന്ന് ഷീ പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ അദ്ധ്യക്ഷ പദവിയിൽ ഇന്ത്യ പ്രശംസനീയമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്.സി.ഒ സെക്രട്ടറി ജനറൽ ഷാംഗ് മിംഗ് പറഞ്ഞു. അടുത്ത വർഷത്തെ ഉച്ചകോടി ന്യൂഡൽഹിയിൽ നടക്കും.
ഇന്നലെ സമർഖണ്ഡിൽ നടന്ന 22ാമത് എസ്.സി.ഒ ഉച്ചകോടിയ്ക്കിടെയാണ് നിലവിൽ അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന ഉസ്ബെക്കിസ്ഥാൻ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറിയത്.
ഇന്ത്യ, റഷ്യ, ചൈന, ഉസ്ബക്കിസ്ഥാൻ, പാകിസ്ഥാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ എന്നീ എട്ട് യൂറേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. നിരീക്ഷക രാജ്യമായിരുന്ന ഇറാനെ സ്ഥിരാംഗമാക്കാനും ഇത്തവണത്തെ ഉച്ചകോടിയിൽ അംഗീകാരമായി. അടുത്ത വർഷത്തെ ഉച്ചകോടിയിൽ എസ്.സി.ഒ അംഗമായിട്ടാണ് ഇറാൻ പങ്കെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |