SignIn
Kerala Kaumudi Online
Thursday, 25 April 2024 4.16 AM IST

അന്ന് രമേശ് ചെന്നിത്തല നായർ സാറിനെ വിളിച്ചു, സോണിയ ഗാന്ധി ഇടപെട്ടതുകൊണ്ട് മാത്രമാണ് ആ പ്രശ്നം പരിഹരിക്കപ്പെട്ടത്; വിനയൻ

vinayan-ramesh-chennithal

യക്ഷിയും ഞാനും എന്ന ചിത്രം സെൻസർ ചെയ്യേണ്ട സമയത്തുണ്ടായ പ്രശ്നങ്ങളെ പറ്റി വിശദീകരിച്ച് സംവിധായകൻ വിനയൻ. അന്ന് മലയാള സിനിമയിലെ വലിയൊരു ഭാഗവും തന്നെ എതിർത്തപ്പോൾ രമേശ് ചെന്നിത്തല സഹായിച്ചതിനെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലൂടെയാണ് വിനയൻ ഇക്കാര്യം പറഞ്ഞത്.

'അന്നത്തെ സെൻസർ ഓഫീസർ ചന്ദ്രകുമാറാണ് വിളിച്ചിട്ട് പറ‌ഞ്ഞത് യക്ഷിയും ഞാനും എന്ന ചിത്രം സെൻസർ ചെയ്യാൻ പറ്റില്ലാന്ന്. കാരണം ചോദിച്ചപ്പോൾ, മലയാള സിനിമയിലെ ഭൂരിഭാഗം പേരും എതിർക്കുമ്പോൾ ഒരാൾക്ക് വേണ്ടി ഇത് ചെയ്യണോ എന്നാണ് ചന്ദ്രകുമാർ പറഞ്ഞത്. അതെനിക്ക് ഷോക്കായിപ്പോയി. അന്ന് എന്നെ രക്ഷിച്ചത് കാനവും രമേശ് ചെന്നിത്തലയുമാണ്. അതുകൊണ്ടാണ് എനിക്കവരോടുള്ള ഇഷ്ടത്തിന് കാരണം. സംഭവം അറിഞ്ഞ് രമേശ് ചെന്നിത്തല എന്നെ നേരിൽ കാണണമെന്ന് പരഞ്ഞു. അന്ന് അദ്ദേഹവുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. സംസാരിച്ച ശേഷം അദ്ദേഹം നേരെ സോണിയ ഗാന്ധിയുടെ സെക്രട്ടറി നായർ സാറിനെ വിളിച്ചു, അന്ന് ഞാനും അദ്ദേഹത്തോട് രണ്ടുവാക്ക് സംസാരിച്ചു. ആരോടും മാപ്പ് പറ‌ഞ്ഞിട്ട് എന്റെ സിനിമ റിലീസ് ആക്കണ്ട സാർ എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ എനിക്ക് സെൻസർ ഓഫീസറുടെ കോൾ വന്നു. മുംബയിൽ നിന്ന് വിളിച്ചു സിനിമ സെൻസർ ചെയ്യാം എന്ന്. ഇതൊക്കെ ജീവിതത്തിലെ വലിയ അനുഭവമാണ്.'- വിനയൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VINAYAN, MALAYALAM MOVIE, YAKSHIYUM NJANUM, SENSOR BOARD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.