കോട്ടയം: ജില്ലയിലെ ഡിജിറ്റൽ സ്വകാര്യ ബസ് യാത്ര വിജയകരമായി തുടരുന്നു. കൈയിൽ പണമില്ലെങ്കിൽ ടാപ്പ് ടു പേ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ബസ് ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന ചലോ ട്രാവൽ കാർഡ് ഉപയോഗിച്ചാണ് ഡിജിറ്റൽ ബസ് യാത്ര. ബസുകളിലെ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും യാത്രാനുഭവം മെച്ചപ്പെടുത്താനും സംസ്ഥാന ഗതാഗത വകുപ്പുമായും ബസ് ഓപ്പറേറ്റർമാരുമായും ചേർന്നാണ് ചലോ കാർഡ് സംവിധാനം ആവിഷ്കരിച്ചത്.
യാത്രക്കാർക്ക് ബസ് ടിക്കറ്റിന്റെ പണമടയ്ക്കാൻ ഉപയോഗിക്കാവുന്ന ടാപ് ടു പേ കാർഡാണ് ചലോ. റീചാർജ് ചെയ്ത് വാലറ്റായോ പ്രതിമാസ യാത്രാ പാസായോ കാർഡ്
ഉപയോഗിക്കാം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്ക് ദിവസവും ടിക്കറ്റ് എടുക്കാനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം. ചാലോ സ്റ്റിക്കർ പതിച്ച ബസിൽ ജി.പി.എസും ക്യാമറയുമുണ്ടാകും. കണ്ടക്ടറുടെ മെഷീനിൽ കാർഡ് ടാപ്പ് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കായി കണക്കാക്കും. ഓൺലൈൻ റീചാർജ് സംവിധാനം നിലവിൽ വന്നിട്ടില്ല. ബസിനുള്ളിൽ നിന്നും കണ്ടക്ടർമാർ വഴിയും ചലോ സർവീസ് സെന്ററുകളിൽ നിന്നുമാണ് റീചാർജ് ചെയ്യുന്നത്. 30 രൂപയാണ് കാർഡ് വില.
ചലോ കാർഡിന്റെ ആസ്ഥാനം മുംബയ് ആണ്. സംസ്ഥാനത്ത് 9 വർഷമായി കാർഡിന്റെ പ്രവർത്തനം ആരംഭിച്ചിട്ട്. തിരുവനന്തപുരം, കണ്ണൂർ ജില്ലകൾ ഒഴികെ മറ്റ് ജില്ലകളിൽ ഈ സംവിധാനമുണ്ട്. ജില്ലയിൽ 2019ലാണ് ആരംഭിച്ചത്. ജില്ലയിൽ ആകെ 1050 നടുത്ത് ബസുകൾ ഉണ്ട്. ഇതിൽ 900 എണ്ണം സർവീസ് നടത്തുന്നുണ്ട്. 550 നടുത്ത് ബസുകളിൽ ചലോ കാർഡ് സംവിധാനമുണ്ട്. വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, നാഗമ്പടം, കോട്ടയം ടൗൺ, മണർകാട്, പാമ്പാടി, അയർക്കുന്നം, പാമ്പാടി, ചങ്ങനാശേരി എന്നിവിടങ്ങളിലായി 20 റീചാർജ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
ചലോ ആപ്പ് വഴി ബസിന്റെ യാത്രാ വിവരം അറിയാം.
ബസ് ഓപ്പറേറ്റർമാർക്ക് അവരുടെ ബസ് എവിടെയെത്തി, എങ്ങനെ പോകുന്നു, കളക്ഷൻ തുടങ്ങിയവയെപ്പറ്റി മൊബൈൽ ആപ്ലിക്കേഷൻ വഴിയും കാമറ വഴിയും അറിയാൻ സാധിക്കും. യാത്രക്കാർക്ക് ചലോ കസ്റ്റമർ ആപ്പ് ഉപയോഗിച്ച് ബസ് വരുന്നുണ്ടോ, എവിടെയെത്തി തുടങ്ങിയ കാര്യങ്ങളും പ്ലാൻ ചെയ്യാം.
സർവീസ് ബസുകൾ: 900 ചലോ കാർഡുള്ളത്: 550.
കോട്ടയം, പത്തനംതിട്ട സ്വകാര്യ ബസ് ഡിപ്പോ മാനേജർ രാജേഷ് നായർ പറയുന്നു.
ജില്ലയിൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ 60 ശതമാനം വരെ വർദ്ധന ഉണ്ടായിട്ടുണ്ട്.
ബസ് ഓപ്പറേറ്റേഴസ് അസോസിേേയഷൻ ജനറൽ സെക്രട്ടറി സുരേഷ് പറയുന്നു.
ചലോ കാർഡ് കമ്പനിക്ക് കാർഡ് കളക്ഷനിൽ നിന്ന് നാല് ശതമാനവും റെന്റായി 59 രൂപയും നല്കണം. യാത്രക്കാർക്ക് 10 ശതമാനം കിഴിവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |