ഭോപ്പാൽ: ഇന്ത്യയിൽ ഏതാണ്ട് പതിനായിരത്തോളം ഏഷ്യൻ ചീറ്റകൾ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. വന്യ മൃഗമായല്ല, വേട്ടമൃഗങ്ങളാക്കിയാണ് അവയെ ഉപയോഗിച്ചിരുന്നത്.
മുഗൾ ചക്രവർത്തി അക്ബറിന്റെ മൃഗശാലയിൽ1000 ത്തോളം ചീറ്റകൾ ഉണ്ടായിരുന്നതായും അവയെ കൃഷ്ണ മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. ജഹാംഗീറിന്റെ ഭരണകാലത്താണ് ആദ്യമായി ചീറ്റകൾ കൂട്ടിലടയ്ക്കപ്പെട്ടത്. വളർത്തുനായയെ പോലെ കഴുത്തിൽ ചങ്ങലയിട്ട് മനുഷ്യർക്കൊപ്പം ചീറ്റയെ കൊണ്ടുനടന്നിരുന്ന കാലവും ഇന്ത്യയിലുണ്ടായിരുന്നു. മദ്ധ്യേന്ത്യയിൽ, പ്രത്യേകിച്ച് ഗ്വാളിയോർ, ജയ്പൂർ സംസ്ഥാനങ്ങളിൽ ചീറ്റകൾ വലിയ തോതിൽ വേട്ടയാടപ്പെട്ടു. ഇപ്പോഴത്തെ ഛത്തീസ്ഗഢിലെ കൊറിയ രാജാവായിരുന്ന മഹാരാജ രാമാനുജ് പ്രതാപ് സിംഗ് ദിയോ ആണ് അവസാനത്തെ മൂന്നു ചീറ്റകളെ വേട്ടയാടി കൊന്നത്. 1972ൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നപ്പോഴേക്കും ചീറ്റകൾക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞിരുന്നു.
ചീറ്റകൾക്ക് കാവൽ നായകൾ
നിരീക്ഷണത്തിൽ കഴിയുന്ന ചീറ്റപ്പുലികളെ പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളാൽ സംരക്ഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |