വിഴിഞ്ഞം: നിയമത്തിന് അനുസരിച്ചാകണം നിയമനമെന്നും സ്റ്റാഫിന്റെ ഭാര്യയതുകൊണ്ട് പ്രത്യേക പരിഗണന നൽകുന്നത് അഴിമതിയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇപ്പോൾ നടന്ന നിയമനം സ്വജനപക്ഷപാതമാണ്. ഗവർണറുടേത് അഴിമതിക്കെതിരായ നിലപാടാണ്. ആ നിലപാട് ജനങ്ങളുടെ താത്പര്യമാണ്. ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്നത് പാർട്ടി കമ്മിറ്റികളിൽ മതി.രാജ്ഭവനിൽ നടക്കില്ല. ഗവർണറെ കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സ് വേദിയിൽ അപായപ്പെടുത്താൻ ശ്രമമുണ്ടായി. അതിനു കാരണക്കാരനായ ഇർഫാൻ ഹബീബിനെതിരെ കേസെടുത്തില്ല. തന്നെ അപായപ്പെടുത്താൻ ആസൂത്രിതശ്രമം നടന്നെന്ന് ഗവർണർ പറഞ്ഞശേഷവും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. കോവളം ബീച്ചിൽ അന്താരാഷ്ട്ര തീരശുചീകരണ ദിനം മന്ത്രി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |