കായംകുളം: രാഹുൽ ഗാന്ധിയുടെ അനുഗ്രഹം വാങ്ങാനും ഒപ്പം നിന്നൊരു പടമെടുക്കാനും കൊതിച്ച്, അമ്മൂമ്മയ്ക്കൊപ്പം എട്ടുവയസുകാരൻ നടന്നത് ഏഴ് കിലോമീറ്റർ. ആദ്യ ശ്രമം വിഫലമായതിനെ തുടർന്ന് മണിക്കൂറുകളോളം കാത്തുനിന്ന് ആഗ്രഹം സഫലീകരിച്ചു.
കായംകുളം പെരിങ്ങാല സൂര്യാലയത്തിൽ ശ്രീകുമാർ- സൂര്യ ദമ്പതികളുടെ മകൻ ദർശൻ ശ്രീയാണ് രാഹുലിന്റെ പാദം തൊട്ട് വണങ്ങണമെന്ന ആഗ്രഹവുമായി എത്തിയത്. അമ്മൂമ്മ സുനിതാ തിലകനുമായി രാവിലെ ഓച്ചിറ മുതൽ കായംകുളം വരെ പദയാത്രയ്ക്കൊപ്പം നടന്ന് രാഹുൽ ഗാന്ധിക്ക് അടുത്തെത്താൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഭടൻമാർ തടഞ്ഞു. തുടർന്ന് ജി.ഡി.എം ഓഡിറ്റോറയത്തിൽ എത്തി മണിക്കൂറുകൾ കാത്തുനിന്നു. ഒടുവിൽ അകത്തു കയറി രാഹുലിനെ കണ്ട് കൂടെനിന്ന് ഫോട്ടോയും എടുത്തു. ഒരു മിനിട്ടിൽ 97 പുഷ് അപ് എടുത്ത് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ് നേടിയതിന്റെ മെഡലും അണിഞ്ഞാണ് ദർശൻ ശ്രീ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |