അങ്കമാലി: ക്ഷീര സഹകരണ മേഖലയിലേക്ക് സ്വകാര്യ സംരംഭങ്ങൾക്ക് ആനുകൂല്യം നൽകി സർക്കാർ കൊണ്ടുവരുന്നത് മിൽമയെ ക്ഷീണിപ്പിക്കുമെന്ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗം അഭിപ്രായപ്പെട്ടു. നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം.
അങ്കമാലി ഇൻകലിൽ സർക്കാർ ഭൂമി പാട്ടത്തിനു നൽകി തമിഴ്നാട്ടിൽനിന്ന് പാൽ കൊണ്ടുവന്നു സംസ്കരിക്കുന്നതിനും വിപണനം നടത്തുന്നതിനും അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ സംഘം പ്രസിഡന്റുമാർ പ്രതിഷേധിച്ചു. ഇത്തരം നടപടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മിൽമയെ തകർക്കും. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ യോഗം ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ജോൺ തെരുവത്ത്, ഫെഡറേഷൻ ഭരണസമിതി അംഗങ്ങളായ ഭാസ്കരൻ ആദൻകാവിൽ, ലിസി ജോർജ്, പി.എസ്.നജീബ്, ഗോപാലകൃഷ്ണൻ നായർ, താരാ ഉണ്ണിക്കൃഷ്ണൻ, സാജു വെളിയൻ, ടി.എൻ.സത്യൻ, മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ.പുറക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |