ന്യൂഡൽഹി: കണ്ണൂരിൽ ചരിത്ര കോൺഗ്രസ് വേദിയിൽ അപായപ്പെടുത്താൻ നീക്കം നടന്നെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ ആരോപണവിധേയനായ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ മാറ്റിനിറുത്തി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാഗേഷിനെ സംരക്ഷിക്കാൻ ഇടപെടുകയാണ്. അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കിൽ കണ്ണൂരിൽ നടന്നത് മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണെന്ന് പറയേണ്ടി വരും.
വരുതിയിൽ വന്നില്ലെങ്കിൽ വകവരുത്തുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. അഴിമതിയെ ചോദ്യം ചെയ്യുമ്പോൾ ഗവർണറെ അധിക്ഷേപിച്ചും വളഞ്ഞിട്ട് ആക്രമിച്ചും സി.പി.എം മുന്നോട്ടുവരികയാണ്. ഓണാഘോഷ പരിപാടിയിൽ നിന്ന് ഗവർണറെ ഒഴിവാക്കിയതും ഗൂഢാലോചനയാണ്. ഗവർണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോകില്ല. ആർ.എസ്.എസ് നേതാക്കളെ ഗവർണർ കാണുന്നതിൽ അസ്വാഭാവികതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |