SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.42 PM IST

ഫോണുകൾ സൂക്ഷിക്കുക, മോഷണം പോകുന്ന ഫോണുകൾ എത്തുന്നത് രാജ്യത്തിന് പുറത്തേയ്ക്ക്, അന്വേഷണത്തിൽ മദ്രസ അദ്ധ്യാപകനും പങ്ക്

mobile

ഇന്ത്യയിൽ നിന്നും മോഷണം പോകുന്ന മൊബൈൽ ഫോണുകൾ രാജ്യത്തിന് പുറത്തേയ്ക്ക് കടത്തുന്നതായി അന്വേഷണ ഏജൻസികൾ. മുംബയ് പൊലീസാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകുന്നത്. കൊറിയർ ഏജൻസികൾ വഴിയും, ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലുള്ള ഗ്രാമവാസികൾ വഴിയും ഫോണുകൾ കടത്തുന്നതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. മുംബയ് നഗരത്തിൽ നടത്തിയ അന്വേഷണത്തിൽ 21 പേരെ അറസ്റ്റ് ചെയ്യുകയും, മോഷണം പോയ 800 ഓളം മൊബൈലുകൾ കണ്ടെടുക്കുകയും ചെയ്തു. ഇതിലൊരാൾ അതിർത്തി സംസ്ഥാനമായ ത്രിപുരയിൽ നിന്നുള്ളയാളാണ്.

മോഷണം നടത്തി ലഭിക്കുന്നവയിൽ ഉയർന്ന വില ലഭിക്കുന്ന ഫോണുകളാണ് നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തുന്നത്. വില കുറഞ്ഞ ഫോണുകൾ ഇന്ത്യയിൽ തന്നെ വിറ്റഴിക്കും. ജൂൺ മാസത്തിൽ ഇത് സംബന്ധിച്ച് ലഭിച്ച സൂചനയിൽ നിന്നുമാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് മുംബയ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പൊതുഗതാഗത സംവിധാനങ്ങളിൽ വച്ചും, ബൈക്കുകളിൽ എത്തി തട്ടിപ്പറിച്ചുമാണ് സംഘം ഫോണുകൾ കവരുന്നത്.

മോഷ്ടിച്ച ഫോണുകൾ അയൽരാജ്യങ്ങളിൽ വിൽക്കുന്നതിനുള്ള നെറ്റ്‌വർക്കുകളും സജീവമാണ്. മോഷ്ടിച്ചതിന് ശേഷം ഫോണിന്റെ ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ ഇടും. തുടർന്ന് ആവശ്യക്കാരുണ്ടെങ്കിൽ ഫോൺ പായ്ക്ക് ചെയ്ത് അയക്കും. അഷ്ഫാഖ് അഹമ്മദ് അബ്ദുൾ അസീസ് ഷെയ്ഖ് ആണ് റാക്കറ്റിലെ മുഖ്യ പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ മദ്രസയിലെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. എന്നാൽ ശരിക്കും ഇയാൾ മോഷണ ഫോണുകളുടെ റാക്കറ്റിനെ നിയന്ത്രിക്കുകയായിരുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ഫോണുകൾ അയക്കുന്നതിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പറുകൾ മാറ്റി നേപ്പാളിലെയും ബംഗ്ലാദേശിലെയും ആളുകൾക്ക് ഹാൻഡ്‌സെറ്റുകൾ ലേലം ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇതിനായുള്ള 43 വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇയാളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഷെയ്ഖിന്റെ കുടുംബം നേപ്പാളിലാണ് ഇപ്പോഴുള്ളത്. മോഷ്ടിച്ച ഫോണുകൾ ആദ്യം ത്രിപുരയിലേക്ക് കൊറിയർ ചെയ്യുകയും അവിടെ നിന്നും ബംഗ്ലാദേശിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്. മോഷ്ടിച്ച ഫോണുകൾ ശേഖരിച്ച് ബംഗ്ലാദേശിൽ വിൽക്കുന്ന മൂന്ന് പേരെ മുംബയ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അയൽ രാജ്യത്തേയ്ക്ക് കടത്തിയാൽ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ പ്രയാസമാണ്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് പോലീസ് കണ്ടെടുത്തത്.


അതേസമയം ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ബി എസ് എഫ് ഈ ആഴ്ച മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. മുന്നൂറ്റിയമ്പതോളം സെൽ ഫോണുകളാണ് കണ്ടെടുത്തത്. ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗം കള്ളക്കടത്തുകാരുടെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MOBILE, STOLEN PHONE, MUMBAI POLICE, ALERT, MOBILE APP, MOBILE CAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.