തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തി സമാന്തര സർക്കാരിനെപ്പോലെ സംഘപരിവാറിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.
ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ തുടരുന്ന പ്രശ്നങ്ങൾ രാഷ്ട്രീയ വിവാദമോ രാഷ്ട്രീയ പ്രശ്നമോ മാത്രമല്ല, അത് ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്. തന്റെ രാഷ്ട്രീയ പക്ഷപാതം ഭരണഘടനാപരമായ ചുമതലകളും ഔദ്യോഗിക കൃത്യനിർവഹണവുമായി സംയോജിപ്പിക്കുക വഴി ജനാധിപത്യ തത്വങ്ങളെയും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളെയും പ്രത്യക്ഷത്തിൽ ലംഘിക്കുകയാണ് ഗവർണർ ചെയ്തിരിക്കുന്നത്.
മാദ്ധ്യമങ്ങൾക്ക് മുമ്പിൽ നിരന്തരം ഭരണഘടനാ മൂല്യങ്ങളുയർത്തുന്ന ഗവർണർ രാജ്ഭവനിൽ നടത്തിയത് പച്ചയായ കീഴ്വഴക്ക ലംഘനമാണ്. 2019ൽ കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ ഗവർണർ നടത്തിയ ചരിത്രവിരുദ്ധമായ പരാമർശങ്ങൾക്കെതിരായ സ്വാഭാവിക പ്രതിഷേധങ്ങളെ ആസൂത്രിത അക്രമമാക്കി മാറ്റാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |