കുറ്റിപ്പുറം : കോഴിക്കോട്, വയനാട്, കോട്ടയം ജില്ലകളിൽ കൂടുതൽ കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ വെള്ള അരിവാൾ കൊക്കന്റ ജില്ലയിലെ പ്രജനന കേന്ദ്രം ഇല്ലാതാകുന്നു. കഴിഞ്ഞ വർഷം മുതൽ തിരുനാവായ
തിരുത്തി, പല്ലാർ പാടങ്ങളിലായി ഇവയുടെ കൂടുകൾ കണ്ടുവന്നിരുന്നു. ഈ വർഷം പതിനഞ്ചോളം കൂടുകളാണ് കാണാൻ കഴിഞ്ഞത്. ഇവയുടെ ജില്ലയിലെ ഏക കൊറ്റില്ലമായ പല്ലാറിലെ കൂടുകൾ
പക്ഷി നിരീക്ഷകർക്ക് വലിയ പ്രതീക്ഷയായിരുന്നു. ഇപ്പോൾ അരിവാൾ കൊക്കൻമാർക്ക് പകരം ചേരാ കൊക്കൻമാരെയാണ് കൂടുതൽ കാണുന്നത്.
ഇവയുടെ പെട്ടെന്നുള്ള അസാന്നിദ്ധ്യം കൂടുതൽ പഠനവിധേയമാക്കണമെന്ന് ഈ മേഖലയിൽ ഗവേഷണം നടത്തുന്ന ശ്രീനില മഹേഷ് പറഞ്ഞു.
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ചേരാ കൊക്കൻ കോളനിയാണ് പല്ലാറിലുള്ളത്. ഈ വർഷം അഞ്ഞൂറിലധികം കൂടുകൾ കണ്ടെത്തി. എന്നാൽ ഇവയുടെ വംശവർദ്ധനനവും ആവശ്യത്തിന് മരങ്ങളില്ലാത്തതും കാരണം ഇപ്പോൾ ഇവിടെ കൂടുതൽ പക്ഷികൾക്ക് കൂട് വയ്ക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്.ആവശ്യമായ സുരക്ഷയും ആവാസവ്യവസ്ഥയും ഒരുക്കുകയാണെങ്കിൽ ഇനിയും നിരവധി തരത്തിലുള്ള നീർപക്ഷികൾ ഇവിടെ വരാനും സ്ഥിരതാമസമാക്കാനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. അതിന് പാടവരമ്പിൽ വളരുന്ന വിവിധ തരം വൃക്ഷങ്ങൾ ഇവിടങ്ങളിൽ ധാരാളമായി നടേണ്ടതുണ്ട്. അതിന് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |