നോയിഡ: നോയിഡയിലെ പാർപ്പിട സമുച്ചയത്തിന്റെ ചുറ്റുമതിൽ തകർന്ന് നാല് നിർമ്മാണത്തൊഴിലാളികൾ മരിച്ചു. നോയിഡയിലെ സെക്ടർ 21ലെ ജൽ വായു വിഹാറിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. കുടുങ്ങിക്കിടന്ന 12 തൊഴിലാളികളെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങൾ മാറ്റി രക്ഷപ്പെടുത്തി.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്താനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും മുതിർന്ന ഉദ്യോഗസ്ഥരോട് ആദിത്യനാഥ് ആവശ്യപ്പെട്ടു. തൊഴിലാളികൾ ഇഷ്ടിക പുറത്തെടുക്കുമ്പോഴാണ് മതിൽ തകർന്നതെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എൽ.വൈ പറഞ്ഞു. തൊഴിലാളികളെ ഏർപ്പാടാക്കിയ സബ് കോൺട്രാക്ടർ പൊലീസ് കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |