ആലപ്പുഴ: ദേവസ്വം ബോർഡിലും ബിവറേജസ് കോർപ്പറേഷനിലുമായി ജോലിവാഗ്ദാനം ചെയ്ത് 10കോടിയോളം തട്ടിയ കേസിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് മൂന്ന് എസ്.ഐമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജുമായി മാവേലിക്കര സ്റ്റേഷനിൽ നേരത്തെ ജോലിചെയ്തിരുന്ന വർഗീസ് മാത്യു, ഗോപാലകൃഷ്ണൻ, ഹക്കിം എന്നിവർക്ക് അടുത്ത ബന്ധമുണ്ടെന്ന ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് ഗുപ്ത മൂവരേയും സസ്പെൻഡ് ചെയ്തത്. കേസിന്റെ വിവരങ്ങൾ ചോർത്തി നൽകുക വഴി ചില പ്രതികൾ രക്ഷപ്പെടാനും പ്രധാന തെളിവുകൾ നശിപ്പിക്കപ്പെടാനും ഇടയായതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചേർത്തല ഡി.വൈ.എസ്.പി ടി.ബി.വിജയനെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |