ന്യൂഡൽഹി: മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനിനെ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ലുഫ്‌താൻസാ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
സംഭവം നടന്നത് വിദേശത്താണെങ്കിലും കേന്ദ്രസർക്കാരിന് വസ്‌തുതകൾ പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ലുഫ്‌താൻസാ എയർലൈൻസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും സിന്ധ്യ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട മാനിനെ ഭാര്യയും സുരക്ഷാ ജീവനക്കാരനും താങ്ങിപ്പിടിച്ചാണ് കൊണ്ടുവന്നതെന്നും വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |