ദുബായ്: ഒക്ടോബർ ഒന്നുമുതൽ ക്രിക്കറ്റിലെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. തുപ്പൽ പുരട്ടുന്നതിനുള്ള നിരോധനവും മങ്കാഡിംഗ് നിയമവിധേയമാ ക്കുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. പ്രധാന പരിഷ്കാരങ്ങൾ ഇവയാണ്.
1. കൊവിഡ് കാലത്ത് പന്തിന് തിളക്കം വർദ്ധിപ്പിക്കാൻ തുപ്പൽ പുരട്ടുന്നത് നിരോധിച്ചിരുന്നത് തുടരും.
2. ഒരു ബാറ്റർ ക്യാച്ചിലൂടെ പുറത്തായാൽ നോൺസ്‌ട്രൈക്കർ ഓടി മറുക്രീസിലെത്തിയാലും പുതുതായി വരുന്ന ബാറ്റർ തന്നെ അടുത്ത പന്ത് അഭിമുഖീകരിക്കണം.
3. ടെസ്റ്റിലും ഏകദിനത്തിലും വിക്കറ്റ് വീഴുമ്പോൾ പുതിയ ബാറ്റർ രണ്ട് മിനിട്ടിനകം ക്രീസിലെത്തണം. ട്വന്റി 20യിൽ ഇത് 90 സെക്കൻഡാണ്.
4.ബാറ്റർമാർ പിച്ച് വിട്ടിറങ്ങി കളിക്കരുത്. പിച്ച് വിട്ട് കളിക്കാൻ ബാറ്റർ നിർബന്ധിതമാകുന്ന ഏത് പന്തും ഇനി നോബോൾ ആയിരിക്കും.
4. പന്തെറിയാൻ വരുന്ന ബൗളറുടെ ശ്രദ്ധ തെറ്റിക്കാനായി ബാറ്ററോ ബാറ്റിംഗ് ടീമിലെ അംഗമോ എന്തെങ്കിലും ചെയ്താൽ ബാറ്റിംഗ് ടീമിന്റെ സ്‌കോറിൽ നിന്ന് അഞ്ച് റൺസ് കുറയ്ക്കും. ആ പന്ത് ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും.
5.പന്തെറിയും മുന്നേ സ്‌ട്രൈക്കിലുള്ള ബാറ്റർ ക്രീസ് വിട്ട് മുന്നോട്ട് വരികയാണെങ്കിൽ ബൗളർക്ക് റൺ ഔട്ടാക്കാമായിരുന്നു. എന്നാൽ ഇനി അതിന് വിലക്കുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പന്ത് ഡെഡ് ബോളായി വിധിക്കും.
6.ഐ.സി.സിയുടെ പുതിയ പരിഷ്‌കാരമനുസരിച്ച് മങ്കാഡിംഗ് ഇനി മാന്യതയില്ലാത്ത ഔട്ടല്ല. ഇത് സാധാരണ റൺ ഔട്ടായി പരിഗണിക്കും.
7.ബൗളിംഗ് ടീം സമയത്തിനുള്ളിൽ ഓവർ എറിഞ്ഞുതീർത്തില്ലെങ്കിൽ ബൗണ്ടറിയിലുള്ള ഫീൽഡറെ ഫീൽഡിംഗ് സർക്കിളിനുള്ളിൽ നിറുത്തണം. ഈ വർഷം ജനുവരിയിൽ ട്വന്റി 20 മത്സരങ്ങളിലാണ് ഈ നിയമം കൊണ്ടുവന്നത്. ഇനിമുതൽ ഇത് ഏകദിന മത്സരങ്ങളിലും പ്രാവർത്തികമാകും. 2023 ലോകകപ്പിൽ ഈ നിയമം പ്രാബല്യത്തിൽ വരും.
8. ഗ്രൗണ്ടിലെ പിച്ച് മോശമാണെങ്കിൽ ഇരുടീമുകളുടെയും സമ്മതത്തോടുകൂടി ഹൈബ്രിഡ് പിച്ചുകൾ ഉപയോഗിക്കാം. നിലവിൽ വനിതാ ട്വന്റി -20 മത്സരങ്ങളിലാണ് ഈ സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |