കുന്നംകുളം: കല്ലുംപുറത്ത് ഓട്ടോ യാത്രികയായ യുവതിക്ക് നേരെ സദാചാര ഗുണ്ടാക്രമണവും ലൈംഗികാതിക്രമവും നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പെരുമ്പിലാവ് സ്വദേശികളായ കൊമ്പത്തേയിൽ വീട്ടിൽ റൗഷാദ് (32), തൈവളപ്പിൽ വീട്ടിൽ ചാപ്പു (നിഖിൽ, 33) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 26 ന് വൈകിട്ട് നാലിനായിരുന്നു സംഭവം. ഹോം നഴ്‌സായ യുവതി ഒറ്റപ്പാലത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് ഓട്ടോയിൽ വരികയായിരുന്നു. കല്ലുംപുറത്തെത്തിയപ്പോൾ ഫോൺ വന്നപ്പോൾ ഡ്രൈവർ വാഹനം നിറുത്തി. ഈ സമയത്ത് ബൈക്കിൽ പോകുകയായിരുന്ന യുവാക്കൾ ഓട്ടോയുടെ സമീപത്തെത്തി യുവതിയെ അസഭ്യം പറയുകയും ബൈക്കിൽ നിന്നിറങ്ങി ഓട്ടോയിൽ കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. തടയാൻ ശ്രമിച്ച ഓട്ടോഡ്രൈവറെ യുവതിയോടൊപ്പം ഇരുത്തി ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. പിന്നീട് ഓട്ടോഡ്രൈവറുടെയും യുവതിയുടെയും മൊബൈൽ ഫോൺ കവർന്നു. സംഭവത്തിൽ ഇരയായ യുവതിയും ഓട്ടോഡ്രൈവറും കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഒളിവിൽ പോയ പ്രതികൾ കൈവശം വച്ചിരുന്ന മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് രണ്ട് പേരെയും എറണാകുളത്ത് നിന്ന് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |