■ഇ.ഡി കേസിൽ വാദം 23ന്
ന്യൂഡൽഹി:യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന സിദ്ധിഖ് കാപ്പന്റെ ജാമ്യ നടപടികൾ പൂർത്തിയായി. സാമൂഹ്യ പ്രവർത്തകയും ലഖ്നൗ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ രൂപ് രേഖ വർമ്മ, ലഖ്നൗ സ്വദേശിയായ റിയാസുദ്ദീൻ എന്നിവരാണ് സിദ്ധിഖ് കാപ്പന് വേണ്ടി ജാമ്യം നിന്നത്.
ഒരു ലക്ഷം രൂപയും രണ്ട് യു.പി സ്വദേശികളുടെ ആൾ ജാമ്യവും വേണമെന്നായിരുന്നു വിചാരണക്കോടതിയുടെ വ്യവസ്ഥ. യു.പി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തത് മൂലം ജാമ്യം വൈകുന്നതറിഞ്ഞാണ് രൂപ് രേഖ വർമ്മ ജാമ്യം നിൽക്കാൻ തയ്യാറായത്. സ്വന്തം കാറാണ് രൂപ് രേഖ വർമ്മ ജാമ്യമായി നൽകിയത്. ഇതിന്റെ പരിശോധന പൂർത്തിയായാൽ യു.എ.പി.എ കേസിൽ ജാമ്യം ലഭിക്കും. എന്നാൽ ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂടി ജാമ്യം ലഭിച്ചിലെ സിദ്ധിഖ് കാപ്പന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാനാകൂ
. ഈ കേസിൽ വെള്ളിയാഴ്ച്ച ലഖ്നൗ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |