തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനിൽ പങ്കെടുക്കാനുളള തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷിന്റെയും ചീഫ് സെക്രട്ടറിയുടെയും ക്ഷണം തളളി ഗവർണർ. മലയാളിയുടെ വൈകാരിക ഉത്സവമാണ് ഓണം. ആ ഓണം വാരാഘോഷ ഘോഷയാത്രയിൽ ക്ഷണിക്കാത്തതിന്റെ കടുത്ത പ്രതിഷേധം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയായ 'യോദ്ധാവ്' ഒക്‌ടോബർ രണ്ടിനാണ് സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാരുമായി നേരിട്ട് പോരിനിറങ്ങിയ ഗവർണറെ ഇതിലൂടെ അനുനയിപ്പിക്കാമെന്നുമാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ഇതിനിടെ വാർത്താസമ്മേളനം വിളിച്ച ഗവർണറുടെ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ആർഎസ്‌എസ് ബന്ധമുളളയാളാണ് ഗവർണറെന്നും ഇന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാരുമായി അഭിപ്രായവ്യത്യാസം പറയുന്നതിന് നിയതമായ മാർഗങ്ങളുണ്ട്. വിയോജിപ്പ് സർക്കാരിനെ നേരിട്ടറിയിക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടന പറയുന്നതെന്ന് ഷംസെർ സിംഗ് കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി
ഇതിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകൾ കൂടി ഇന്ന് ഗവർണർ ഒപ്പിട്ടു. കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ, തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഭേദഗതി ബിൽ, പിഎസ്‌സി കമ്മിഷൻ ഭേദഗതി ബിൽ, കേരള ജ്വല്ലറി വർക്കേഴ്‌സ് ക്ഷേമനിധി ബോർഡ്, ധന ഉത്തരവാദിത്വ ബിൽ എന്നിവ വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണം സ്വീകരിച്ച് ഗവർണർ ഒപ്പിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |