തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്.
92 വയസുള്ള അദ്ദേഹം തന്നെ വധിക്കാൻ ശ്രമിച്ചു എന്നാണ് ഗവർണർ പറയുന്നത്. മുൻപ് കണ്ണൂർ വി,സി ഗോപിനാഥ് രവീന്ദ്രനെ ആവർത്തിച്ച് ക്രിമിനൽ എന്നു വിളിച്ചു. ആർ.എസ്.എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇവർ. അതുകൊണ്ടാണ് ഗവർണർ ഇവരെ കടന്നാക്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമാണ്. ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാൻ കൊണ്ടുവന്ന സി.എ.എയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമുയർന്നു. ആ ഘട്ടത്തിലാണ് ചരിത്ര കോൺഗ്രസ് കേരളത്തിൽ നടക്കുന്നത്. സി.എ.എ നിയമത്തിന് അനുകൂലമായി ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ ഉദ്ഘാടകനായ ഗവർണറുടെ ഭാഗത്തുനിന്നുണ്ടായി അപ്പോഴാണ് ചില പ്രതിനിധികൾ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |