കൊച്ചി: ജില്ലയിലെ പഞ്ചായത്ത്, നഗരസഭാ റോഡുകളുടെയും പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും അറ്റകുറ്റപ്പണികൾ 30ന് ആരംഭിച്ച് ഒക്ടോബർ 15 നകം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശിച്ചു. പണി പൂർത്തിയാകും മുമ്പേ വാഹനം ഓടിക്കുകയും റോഡ് തകരുകയും ചെയ്യുന്നുവെന്ന പരാതി ഉയർന്നതിനാൽ ഇവിടങ്ങളിൽ വാഹന ഗതാഗതം നിയന്ത്രിക്കാൻ നിർദേശം നൽകി. കൊച്ചി - മധുര ദേശീയ പാത 85ലെ റോഡുകളിലെ കുഴിയടയ്ക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി 64 ലക്ഷം രൂപ ഒരാഴ്ചയ്ക്കകം ദേശീയ പാത അതോറിട്ടി അനുവദിക്കും. ഫോർട്ടുകൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ്, മുവാറ്റുപുഴ ആർ.ഡി.ഒ പി.എം. അനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |