ആലപ്പുഴ: ദേവസ്വം ബോർഡിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ ക്ഷേത്രപൂജാരിയായ വള്ളികുന്നം കടുകിനാൽ ചെന്നേലികുന്നേൽ കമൽ എന്ന അഖിലിനെ (30) അന്വേഷണസംഘം അറസ്റ്റുചെയ്‌തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിലെ ശാന്തിക്കാർ ചുമതലപ്പെടുത്തുന്ന താത്കാലിക പൂജാരിയായിരുന്നു അഖിൽ. ജോലി ലഭിക്കുന്നതിനായി വഴിപാട് നടത്തുന്ന ഭക്തരെ തട്ടിപ്പുസംഘത്തിന് പരിചയപ്പെടുത്തി നൽകിയ അഖിൽ മുഖ്യപ്രതി വിനീഷിൽ നിന്ന് പ്രതിഫലവും വാങ്ങി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസുകളുടെ എണ്ണം കൂടിയതോടെ അന്വേഷണസംഘം വിപുലപ്പെടുത്തി. മൂന്ന് സി.ഐമാരും അഞ്ച് എസ്.ഐമാരും സംഘത്തിലുണ്ടാകും. ചെങ്ങന്നൂർ ഡിവൈ.എസ്.പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |