തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് സംവരണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ട്രീമുകളിലായി പിന്നാക്ക,പട്ടിക വിഭാഗക്കാർക്ക് സംവരണം ഉറപ്പു നൽകിയ സുപ്രീം കോടതി വിധി എൽ.ഡി.എഫ് സർക്കാരെടുത്ത ശക്തമായ നടപടിക്ക് ലഭിച്ച അംഗീകാരമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലൻ പറഞ്ഞു. സംവരണത്തെ അട്ടിമറിക്കാൻ ഫ്യൂഡൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വരേണ്യവിഭാഗം വലിയ ശ്രമം നടത്തിയിരുന്നു.അതുകൊണ്ടാണ് അവർ ഹൈക്കോടതി വിധിക്കെതിരായി അപ്പീൽ പോയത്.ആദ്യം സർക്കാർ ഒന്നാം സ്ട്രീമിൽ മാത്രമായിരുന്നു സംവരണം തീരുമാനിച്ചത്. ഇതിനെതിരായി പി.കെ.എസ് അന്നത്തെ പിന്നാക്ക വകുപ്പ് മന്ത്രിക്ക് നൽകിയ പരാതി മുഖ്യമന്ത്രിക്ക് നൽകുകയും പ്രശ്നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുഖ്യമന്ത്രി മൂന്ന് സ്ട്രീമിലും സംവരണം തീരുമാനിക്കുകയുമായിരുന്നു.സംസ്ഥാന സർവ്വീസിൽ ആദ്യമായി ഐ.എ.എസിന് സമാന്തരമായി കെ.എ.എസ് നടപ്പാക്കിയത് രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഫലമാണ്.ഇതിനെതിരായി വലിയ സമ്മർദ്ദമുണ്ടായെങ്കിലും മുഖ്യമന്ത്രി ശക്തമായ നിലപാടാണെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |