ന്യൂയോർക്ക് : ഓൺലൈൻ ടൂർണമെന്റിൽ തന്നെ തോൽപ്പിക്കാൻ കമ്പ്യൂട്ടർ സഹായം തേടിയെന്ന ആരോപണത്തിൽപ്പെട്ട അമേരിക്കൻ താരം ഹാൻസ് നീമാനോട് ജൂലിയസ് ബെയർ ജനറേഷൻ കപ്പിൽ രണ്ടാം നീക്കത്തിൽ തോൽവി സമ്മതിച്ച ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസന്റെ നടപടി വിവാദമായി. ഒരാഴ്ച മുൻപ് സ്വിൻക്ഫീൽഡ് കപ്പിൽ നീമാനോടു തോറ്റതിനു ശേഷം നീമാൻ ഇലക്ട്രോണിക് സഹായം തേടിയെന്നാരോപിച്ച് കാൾസൺ ടൂർണമെന്റിൽനിന്ന് പിൻമാറിയിരുന്നു കാൾസൻ.
അതേസമയം നീമാൻ ചതിച്ചതിന് തെളിവില്ലെന്നും വളർന്നുവരുന്ന താരത്തെ കരിനിഴലിലാക്കുന്ന നടപടികളിൽനിന്ന് മാഗ്നസ് പിൻമാറണമെന്നും ആവശ്യമുയർന്നിരുന്നു. ഈ ആവശ്യത്തിന് ശക്തിയേറിവരവേയാണ് കാൾസൺ തോൽവി സമ്മതിച്ച് മാറിയത്. വെള്ളക്കരുക്കളുമായി കളിച്ച നീമാൻ രണ്ടാം നീക്കം നടത്തിയശേഷം കളി തുടരാതെ കാൾസൺ തോൽവി സമ്മതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |