ന്യൂഡൽഹി: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം വിമാനങ്ങളേ സർവീസ് നടത്താവൂ എന്ന ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) ഉത്തരവ് ഒക്‌ടോബർ 29 വരെ നീട്ടി. ജൂലായ് 27നാണ് ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്.
രണ്ട് മാസത്തിനിടെ നിരവധിതവണ സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങളിൽ തകാരാറുണ്ടായതിനെ തുടർന്നാണ് നടപടി. സിവിൽ ഏവിയേഷൻ അധികൃതർ സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങളെ നിരീക്ഷിക്കും. ജൂലായ് ആറിന് സ്‌പൈസ് ജെറ്റിന്റെ കാർഗോ വിമാനത്തിന്റെ കാലാവസ്ഥാ റഡാറിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊൽക്കത്തയിലിറക്കിയിരുന്നു. അതേദിവസം, ഡൽഹി - ദുബായ് വിമാനം തകരാർ കാരണം കറാച്ചിയിലും ഇറക്കിയിരുന്നു. ജൂലായ് രണ്ടിന് ജബൽപൂരിലേക്കുള്ള വിമാനം 5000 അടി ഉയരത്തിൽ വച്ച് കാബിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |