വിഴിഞ്ഞം: കമ്പിപ്പാര കൊണ്ട് തലയ്‌ക്കടിയേറ്റ് ജാർഖണ്ഡ് സ്വദേശി മരിച്ച കേസിൽ ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം ജാർഖണ്ഡിലേക്ക് യാത്ര തിരിച്ചു. വിഴിഞ്ഞം സ്റ്റേഷനിലെ എസ്.ഐ വിനോദ്, ഫോർട്ട് സ്റ്റേഷൻ എസ്.ഐ ദിനേശ്, സി.പി.ഒമാരായ ഷിനു, രാമു, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗം ഷിബു എന്നിവരുൾപ്പെട്ട സംഘമാണ് ഇന്നലെ യാത്ര തിരിച്ചത്.
17ന് രാത്രി 9ന് പുളിങ്കുടി നെട്ടത്താന്നി റോഡിലെ വീട്ടിൽ നടന്ന സംഭവത്തിൽ തലയ്‌ക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജാർഖണ്ഡ് സ്വദേശി കന്ത്ന ലൊഹറ ( 40 ) മരിച്ചത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിയെന്ന് കരുതുന്നയാളുടെ മൊബൈൽ നമ്പർ നേരത്തെ ആന്ധ്ര ഭാഗത്തുവച്ച് സ്വിച്ച് ഓഫായെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |