കൊല്ലം: വീട്ടിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് 3000 രൂപയും 2 കുപ്പി വിദേശമദ്യവും കവർന്ന മൂന്ന് യുവാക്കളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ് (18), കുറ്റിയിൽ തൊടിയിൽ ചിന്നുഭവനിൽ അജിത്ത് (19), ഇരവിപുരം വാളത്തുംഗൽ കട്ടിയിൽ പുത്തൻ വീട്ടിൽ നീലകണ്ഠൻ (18) എന്നിവരാണ് പിടിയിലായത്. തെക്കേവിള സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടത്തിയത്. മദ്യക്കുപ്പി മോഷ്ടിച്ച ശേഷം നവമാദ്ധ്യമത്തിൽ ചിത്രം പങ്കുവച്ചതാണ് ഇവരെ പിടികൂടാൻ സഹായകരമായത്. ഇരവിപുരം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ്, സി.പി.ഒ സതീഷ് എന്നിവരാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |