കൊല്ലം: ജില്ലയിൽ ആഗസ്റ്റ് 5 മുതൽ സെപ്തംബർ 12 വരെ എക്സൈസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 218 പേർ അറസ്റ്റിലായി. ഓണാഘോഷത്തിന്റെ ഭാഗമായി ലഹരി ഉത്പ്പന്നങ്ങളുടെ വിപണനം വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അബ്‌കാരി, മയക്കുമരുന്ന് കേസുകളിൽ വർദ്ധനവുണ്ടായിട്ടുള്ളതായി എക്സൈസ് അറിയിച്ചു.
1.5 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയും പിടികൂടി.
നീണ്ടകര കോസ്റ്റൽ പൊലീസുമായി ചേർന്ന് കടലിലും തമിഴ്നാട് പൊലീസ്, കെ 9 ഡോഗ് സ്‌ക്വാഡ് എന്നിവയുമായി സഹകരിച്ച് അതിർത്തിയിൽ വാഹനപരിശോധനയും റെയിൽവേ പൊലീസുമായി സഹകരിച്ച് റെയിൽവേ സ്റ്റേഷനിലും എക്സൈസ് പരിശോധന നടത്തി. വിവിധ വകുപ്പുകളുമായി ചേർന്ന് വിവിധയിടങ്ങളിൽ സംയുക്ത പരിശോധനകളും നടത്തി. കൊറിയർ വഴി കടത്തിയ 10 ഗ്രാം എം.ഡി.എം.എയും ആന്ധ്രയിൽ നിന്ന് വാടക കാറിൽ കടത്തിയ 10 കിലോ കഞ്ചാവും ഇക്കാലയളവിൽ പിടികൂടി.
'' ലഹരി ഉപയോഗമോ ലഹരി വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ അറിയിക്കണം. വിവരം കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കും"- ബി. സുരേഷ്, എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ
'' സ്‌പെഷ്യൽ ഡ്രൈവിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരിശോധന ശക്തമായി തുടരും."- വി. റോബർട്ട്, അസി. എക്സൈസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |