ന്യൂഡൽഹി: 22,842 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ എ.ബി.ജി ഷിപ്പ്‌യാർഡ് സ്ഥാപക ചെയർമാൻ റിഷി കമലേഷ് അഗർവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. 2012നും 2017നുമിടയിൽ പ്രതികൾ ഒത്തുകളിച്ച് ഫണ്ട് വെട്ടിപ്പും ദുരുപയോഗവും നടത്തിയെന്ന് ഫോറൻസിക് ഓഡിറ്റിൽ തെളിഞ്ഞു. ക്രിമിനൽ വിശ്വാസ വഞ്ചനയുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തി. മറ്റാവശ്യങ്ങൾക്കാണ് ഫണ്ടുപയോഗിച്ചത്. വായ്പാ അക്കൗണ്ട് 2016 ജൂലായിൽ നിഷ്ക്രിയ ആസ്തിയാക്കുകയും 2019ൽ തട്ടിപ്പായി പ്രഖ്യാപിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |