തൃശൂർ: ചമ്മണ്ണൂരിൽ മകൻ തീകൊളുത്തിയ അമ്മ മരിച്ചു. ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ ശ്രീമതി (75) യാണ് മരിച്ചത്. മദ്യം വാങ്ങാൻ പണം നൽകാത്തതിനാണ് മകൻ മനോജ് (40) മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീമതിയുടെ മരണം.
പ്രതിയെ ഇന്നലെ ഗുരുവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് മനോജ് അമ്മയുടെ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി ശ്രീമതിയുടെ മകളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
വടക്കേക്കാട് സ്റ്റേഷനിലെ പൊലീസുകാരായ സവിൻ, ശരത്ത് ലാൽ എന്നിവർ ചേർന്നാണ് പൊള്ളലേറ്റ ശ്രീമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കുന്നകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |