തിരുവനന്തപുരം:ഓണത്തിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനം 1436 കോടി രൂപ വായ്പയെടുക്കുന്നു.
ഓണത്തിന് 15000 കോടിയുടെ ചെലവ് വന്നതോടെ സംസ്ഥാനം സാമ്പത്തികമായി ഞരുക്കത്തിലാണ്. കർശനമായ സാമ്പത്തിക അച്ചടക്കവും നിയന്ത്രണങ്ങളും കൊണ്ടാണ് പിടിച്ചുനിന്നത്. മാസാവാസനത്തെ അടിയന്തിര ചെലവുകൾക്കായാണ് വീണ്ടും വായ്പയെടുക്കുന്നത്. കേന്ദ്ര സർക്കാർ വായ്പയെടുക്കുന്നതിൽ നിയന്ത്രണം കൊണ്ടുവന്നതോടെ വായ്പാ പരിധിയിൽ കുറവുണ്ടായി.ഡിസംബർ വരെ 17936 കോടിരൂപ മാത്രം വായ്പയെടുക്കാനാണ് നിലവിൽ അനുമതിയുള്ളത്. അതിൽ 8000 കോടിയോളം എടുത്തുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |