ഒറ്റപ്പാലം: കോഓപറേറ്റീവ് അർബൻ ബാങ്ക് 85-ാമത് വാർഷിക ജനറൽ ബോഡി യോഗം നടന്നു. ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ അദ്ധ്യക്ഷത വഹിച്ചു. 2021-2022 സാമ്പത്തിക വർഷത്തിൽ ഓഹരി ഉടമകൾക്ക് ഏഴ് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. കേരളത്തിലെ മികച്ച ഒന്നാമത്തെ അർബൻ ബാങ്കിനുള്ള കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ് ഉൾപ്പടെ കഴിഞ്ഞ നാല് വർഷങ്ങളിൽ അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങൾക്ക് ബാങ്കിനെ അർഹമാക്കിയത് ഇടപാടുകാരുടെ വിശ്വാസ്യത കൊണ്ടാണെന്ന് ബാങ്ക് ചെയർമാൻ പറഞ്ഞു. ജനറൽ മാനേജർ സി.പി. സരോജിനി മിനിട്സ് അവതരിപ്പിച്ചു. സി.ഇ.ഒ കെ.പി. ശങ്കരനാരായണൻ ഓഡിറ്റ് റിപ്പോർട്ടും വർഷാന്ത റിപ്പോർട്ടും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ജീവനക്കാരുടെ മക്കൾക്കുള്ള കാഷ് അവാർഡും ട്രോഫിയും ചെയർമാൻ ഐ.എം. സതീശൻ, പി.എം. ദേവദാസ്, എം. ദേവകിക്കുട്ടി എന്നിവർ ചേർന്ന് സമ്മാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച ശാഖകൾക്ക് അവാർഡുകൾ നൽകി. ബാങ്ക് വൈസ് ചെയർമാൻ പി.എം. ദേവദാസ്, ഡയറക്ടർമാരായ എം.ആർ. രജീഷ്, ടി.വൈ. സോമസുന്ദരൻ, എ. അബ്ദുൾ നിഷാജ്, എം. ദേവകിക്കുട്ടി, എം.സി. വിശ്വം, ഇ.എസ്. ശോഭ, എൻ. ഗീതാദേവി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |