കേരളം (39), തമിഴ്‌നാട് (16), കർണാടക (12), ആന്ധ്രാപ്രദേശ് (7), തെലങ്കാന (1), യുപി (2), രാജസ്ഥാൻ (4), ഡൽഹി (2), അസം (1), മധ്യപ്രദേശ്(1), മഹാരാഷ്ട്ര (4) ഗോവ (1), പശ്ചിമ ബംഗാൾ (1), ബിഹാർ (1), മണിപ്പൂർ (1)
.
കസ്റ്റഡിയിൽ എടുത്തവർ:
കേരളം (22), ആന്ധ്രപ്രദേശ് (5),അസം(9), ഡൽഹി (3), കർണാടക (20), മധ്യപ്രദേശ്(4), മഹാരാഷ്ട്ര (20), പുതുച്ചേരി (3), രാജസ്ഥാൻ (2), തമിഴ്നാട് (10) യു.പി (8). പ്രമുഖർ: പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ.സലാം, മുൻ ട്രഷറർ നദീം, ഡൽഹി മേധാവി പർവേസ് അഹമ്മദ് തുടങ്ങിയവർ
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പോപ്പുലർ ഫ്രണ്ട് മുൻ ട്രഷറർ നദീമിനെ യുപിയിലെ ബരാബങ്കിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. യുപിയിലെ ബഹ്റൈച്ചിൽ നിന്ന് പ്രമുഖ നേതാവ് കമറുദ്ദീനും അറസ്റ്റിലായി. ഭീകരഫണ്ടിംഗിനാണ് അറസ്റ്റ്. വാരണാസിയിൽ രണ്ട് പ്രവർത്തകരും അറസ്റ്റിലായി.പി.എഫ്.ഐ നേതാവ് വസീം അടക്കം രണ്ടുപേർ ലഖ്‌നൗവിൽ അറസ്റ്റിലായി. മഹാരാഷ്‌ട്രയിൽ ഔറംഗബാദ്, പൂനെ, കോഹ്‌ലാപൂർ, ബീഡ്, പർഭാനി, നന്ദേഡ്, ജൽഗാവ്, ജൽന, മാലേഗാവ്, നവി മുംബൈ, താനെ, മുംബയ് എന്നിവിടങ്ങളിൽ മഹാരാഷ്‌ട്ര എ.ടി.എസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടന്നത്. കർണാടകയിൽ ബാംഗ്ളൂരിൽ പി.എഫ്.ഐ സംസ്ഥാന ഹെഡ് ഓഫീസ്, എസ്.കെ ഗാർഡൻ, ഫ്രേസർ ടൗൺ ഓഫീസ്, ഡിണ്ടിഗൽ ജില്ലയിലെ ഓഫീസ് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു. പി.എഫ്.ഐ ശക്തികേന്ദ്രമായ മംഗലാപുരത്തും മറ്റും പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയായിരുന്നു റെയ്ഡ്.
ആന്ധ്രയിൽ കുർണൂൽ ജില്ല കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
രാജസ്ഥാനിൽ ജയ്‌പൂരിലെ പി.എഫ്.ഐ ഒാഫീസും റെയ്ഡ് ചെയ്‌തു.
കൊൽക്കത്തയിലും പി.എഫ്.ഐ പ്രവർത്തകരുടെ ഒാഫീസുകളിലും വസതികളിലും പരിശോധന നടന്നു. ഹൈദരാബാദിലെ ചന്ദ്രയങ്കുട്ടയിലുള്ള ഹെഡ് ഓഫീസ് സീൽ ചെയ്തു. അസമിൽ ഗുവാഹതിയിലെ ഹതിഗാവിലാണ് റെയ്ഡ് നടന്നത്.
തമിഴ്നാട്ടിൽ ചെന്നൈ പുരസവാക്കത്തുള്ള ഹെഡ് ഓഫീസ്, കോയമ്പത്തൂർ, കടലൂർ, രാംനാട്, ദിണ്ടുഗൽ, തേനി, തെങ്കാശി,വില്ലപുരം, ഗോമതിപുരം, കുളമംഗലം തുടങ്ങിയ സ്ഥലങ്ങളിലും ഭാരവാഹികളുടെ വീടുകളിലും ഒാഫീസുകളിലും പരിശോധന നടത്തി.
1500ഒാളം ഉദ്യോഗസ്ഥർ:
നാല് വീതം ഐ.ജിമാർ, എ.ഡി.ജിമാർ, 16 എസ്‌പിമാർ അടക്കം 200ഒാളം എൻ.ഐ.എ ഉദ്യോഗസ്ഥർ. സഹായത്തിന് ഇ.ഡി, ഭീകരവിരുദ്ധ സ്‌ക്വാഡ്, അർദ്ധസൈനിക വിഭാഗങ്ങൾ. മൊത്തെ 1500 പേർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |