അടൂർ: ഭർതൃവീട്ടിൽ യുവതി മരിച്ചസംഭവത്തിൽ ദുരൂഹതയുണ്ടന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് . പള്ളിക്കൽ ഇളംപള്ളിൽ വൈഷ്ണവം (മുകളയ്യത്ത്) ലക്ഷ്മി പിള്ള(24) യെയാണ് ചടയമംഗലത്തെ ഭർത്തൃ വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഭർത്താവ് ചടയമംഗലം സ്വദേശി കിഷോറിനെതിരെ അന്വേഷണം നടത്തണമെന്നാണ് യുവതിയുടെ മാതാവ് രമാദേവിയുടെ ആവശ്യം. 10 ലക്ഷം രൂപ നൽകണമെന്ന് പല തവണ കിഷോർ ആവശ്യപ്പെട്ടിരുന്നു.. ഇതേച്ചൊല്ലി കിഷോർ നിരവധി തവണ മകളുമായി വഴക്കുണ്ടാക്കി. കിഷോർ വിദേശത്തു നിന്നുവന്ന സെപ്തംബർ 20ന് ഉച്ചയ്ക്ക് 12.45-ന് കിഷോർ തന്നെ ഫോണിൽ വിളിച്ചു. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു. 2.30ന് ചടയമംഗലത്തെവീട്ടിലെത്തി. മകളെ അന്വേഷിച്ചപ്പോൾ മുകൾ നിലയിലെ മുറിയിൽ ഉണ്ടെന്നും കതക് തുറക്കുന്നില്ലെന്നും കിഷോർ പറഞ്ഞതായി രമാദേവി പറയുന്നു..മുറിയുടെ പുറത്ത് നിന്ന് നോക്കിയപ്പോൾ മകളെ ആരൊക്കെയോ താങ്ങിക്കിടത്തുന്നതാണ് കണ്ടത്. ഒരു വർഷം മുമ്പായിരുന്നു കിഷോറിന്റെയും ലക്ഷ്മിയുടെയും വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |